2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

2023, ഫെബ്രുവരി 12, ഞായറാഴ്‌ച

ഞങ്ങളുടെ പഴയ വിദ്യാര്‍ത്ഥിനി, ഡോ.ശ്രുതി, ഒരു സ്കൂളനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചതാണിത്.അവിടെനിന്ന് ഞങ്ങളിത് പുനത്തിൽ ടൈംസിൽ പങ്കുവെക്കുന്നു.

Sruthi Thazhikapurath is with Pushpa Valiyaputhoor.

ഹൈസ്കൂള്‍ക്കാലം

 
എട്ടാം ക്ലാസ്സിലെ അവസാന ദിവസമായിരുന്നു. അവസാന പീരിയഡും...
ആരും ക്ലാസ്സിലേക്ക് വരാത്തതുകൊണ്ട് ഞങ്ങൾ നാല്പത് പേരും കൂടി വായിലിരിക്കുന്ന കുട്ടിപ്പിശാചുക്കളെ തുറന്നുവിട്ട് ക്ലാസ്സ്‌ ബഹളമയമാക്കിയ ദിവസം...
8L ന്റെ അയൽക്കാർ 9J ആയിരുന്നു എന്നാണ് ഓർമ്മ. അവിടെ പുഷ്പ ടീച്ചറുടെ ക്ലാസ്സ്‌ ആണ്. നന്നായി പഠിപ്പിക്കുകയും എന്റെ പോസ്റ്റിന് ലൈക്കും കമന്റും ഒക്കെ ഇടുകയും ചെയ്യുമെങ്കിലും ടീച്ചർ വലിയ ദേഷ്യക്കാരി ആയിരുന്നു എന്നാണ് എന്റെ ഒരു ഇത്... 😄 അന്ന് ബാലകൃഷ്ണൻ മാഷ് Balakrishnan Mokeri ഉൾപ്പെടെ എല്ലാവരും ഒരു ചൂരലും കൊണ്ടാണ് ക്ലാസ്സിലേക്ക് വന്നിരുന്നത് എന്നാണ് ഓർമ്മ..
പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ ക്ലാസ്സിലെ പിള്ളേർക്ക് എല്ലാം ഒരു ആഗ്രഹം..
പിറ്റേന്ന് SSLC പരീക്ഷ തുടങ്ങുകയാണ്. ഞങ്ങൾ ചിമിട്ടുകൾക്കെല്ലാം അന്ന് ക്ലാസ്സ്‌ കഴിയുകയാണ്. അപ്പൊ പരീക്ഷ എഴുതാൻ ക്ലാസ്സിൽ ഇരിക്കാൻ വരുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒരു 'all the best ' ബോർഡിൽ എഴുതിയിടണം. ഡ്യൂട്ടി ക്ലാസ്സ്‌ ലീഡർ ആയ എന്നെ എല്ലാവരും കൂടി ഏകകണ്ഠമായി ഏൽപ്പിച്ചു. ഞാൻ അഹങ്കാരത്തോടെയും അധികാരത്തോടെയും ആ ഉദ്യമം ഏറ്റെടുത്തു. മുൻ ബെഞ്ചിൽ ഇരുന്ന ആരോ ഒരാൾ ചോക്ക് സംഭാവന ചെയ്തു.. കാര്യങ്ങൾ അതുവരെ ഉഷാർ...
ഞാൻ മുന്നോട്ട് നീങ്ങുന്നു..
ഒരു ക്ലാസ്സ്‌ നിറയെ കുട്ടികളെ സാക്ഷിയാക്കി ബോർഡിൽ എഴുതാൻ കിട്ടുന്ന അവസരമല്ലേ.. എന്തിന് പാഴാക്കണം..
ഒട്ടും കുറച്ചില്ല. വലിയ അക്ഷരത്തിൽ തന്നെ ബോർഡ്‌ നിറയുന്ന വലിപ്പത്തിൽ ഒരു all the best എഴുതി...
എല്ലാവരും ഉറക്കെ കയ്യടിച്ചു...
ഇനിയാണ് സംഭവബഹുലമായ നിമിഷങ്ങൾ...
സംഹാര രുദ്രയായി പുഷ്പടീച്ചർ പ്രവേശിക്കുന്നു.
"എന്താ ഇവിടെ നടക്കുന്നത്??"
കണക്കിന് (ടീച്ചറുടെ വിഷയം ഫിസിക്സ്‌ ആണെങ്കിലും ) വഴക്കു പറയുന്നു.
"ആരൊക്കെയാണ് ഒച്ചയുണ്ടാക്കിയത്..."
ചോദ്യം എന്നോടാണ്. മുന്നിൽ മേശയ്ക്കരികിൽ കാവലിരുന്ന് ഓരോ ചുണ്ടനക്കങ്ങളും പിടിച്ചെടുത്ത് പേരെഴുതി വയ്ക്കുന്ന കലാപരിപാടിയുടെ ചാർജ്ജ് എനിക്കാണല്ലോ..
അന്നേ ഒരു 'ജനാധിപത്യ വിശ്വാസിയും നയതന്ത്ര തത്പരയുമായ ' ഞാൻ മൗനം അവലംബിച്ചു. പേരെഴുതി വയ്ക്കാത്ത ഇതേ പ്രക്രിയയ്ക് 8L ൽ ഇരുന്ന എന്നെ
9 J യിലെ പൊതുജന മധ്യത്തിൽ കൊണ്ടുപോയി ചൂരൽച്ചായ (പാവം പതിവ് കഷായത്തെ ഒഴിവാക്കാം. ഒന്നുമില്ലെങ്കിലും ഞാനൊരു ആയുർവേദക്കാരിയല്ലേ 😂😂) തന്നതാണ്.
എന്റെ പ്രജകളെ ഒറ്റിക്കൊടുക്കില്ലെന്ന വാശിയിൽ വീണ്ടും ഞാൻ മൗനം ദീക്ഷിച്ചു. അപ്പോഴാണ് ടീച്ചർ ബോർഡിലേക്ക് നോക്കുന്നത്.
"ആരാണ് ഇത് എഴുതിയിട്ടത്... "
പെട്ടു എന്ന് പറഞ്ഞാൽ പോരാ.. അമ്മാതിരി പെടൽ...
വീണ്ടും നിശ്ശബ്ദത. IPC, CrPC കൾ പ്രകാരമുള്ള ഒരു ക്രിമിനൽ കുറ്റമാണ് ബാഹ്യ പ്രേരണയിൽ ഞാൻ ചെയ്തത് എന്ന ബോധ്യം അപ്പോഴാണ് എനിക്ക് ഉദിക്കുന്നത്. പക്ഷെ കുറ്റസമ്മതം നടത്താൻ സാധിക്കില്ല. കാരണം നമ്മൾ ഇതുവരെ നല്ലകുട്ടി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ആൾക്കാർ ആണല്ലോ. നല്ല കുട്ടികൾ ജീവിതത്തിൽ ഒരിക്കലും പല കാര്യങ്ങളും ചെയ്യാൻ പാടില്ല.
"നീ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല കേട്ടോ "
എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ തീർന്നില്ലേ ജീവിതം..
(ഇപ്പോഴത്തെ അത്ര തല്ലുകൊള്ളിത്തരം അന്ന് കയ്യിലില്ലാതിരുന്നത് കൊണ്ട് വന്ന നല്ല നടപ്പ് ശ്രമങ്ങൾ ആണ് കേട്ടോ. ഒന്നും വിചാരിക്കരുത്.. )
വീണ്ടും അവസാനിക്കാത്ത നിശ്ശബ്ദത.. ആരും ഒന്നും മിണ്ടുന്നില്ല...
ഒരു അനക്കവും ഇല്ല...
"ഞാനാ അത്‌ എഴുതിയത് ടീച്ചറേ.. "
ആൺനിരയിൽ മൂന്നാമത്തെ ബെഞ്ചിൽ നാലാമത്തെ ആൾ നിജേഷ് എഴുന്നേറ്റ് കൈപൊക്കുന്നു..
സേതുരാമയ്യർ cbi ഓമന കൊലക്കേസ് തെളിയിച്ചതിലും സന്തോഷത്തോടെ പുഷ്പ ടീച്ചർ കരുതിവെച്ച സമ്മാനം അവന് നൽകുന്നു..
ഞാൻ തകർന്ന് തരിപ്പണമാകുന്നു....
എന്തെങ്കിലും ചിന്തിക്കാൻ ഇടകിട്ടും മുൻപേ ലോങ് ബെല്ലും പിന്നാലെ ജനഗണമനയും വന്നു..
പിന്നെ ഒരു കൊല്ലത്തിന്റെ പ്രാരാരാ.. തീർന്ന സമാധാനത്തിലെ ഓട്ടം...
പിറ്റേ വർഷം ഒൻപതാം ക്ലാസ്സിൽ നിജേഷ് വന്നില്ല...
അവന്റെ ചേച്ചി അപ്പോഴേക്കും പത്താം ക്ലാസ്സ്‌ കഴിഞ്ഞിരുന്നു..
'ഇനി ഓൻ ബെരൂല. ഓൻ പണിക്ക് പോയിത്തൊടങ്ങി. കക്കട്ടിലെ ഒര് സ്വർണപ്പീട്യേല്. ഓന്റെ അച്ഛൻ മരിച്ച് പോയതാ.. അമ്മേം ഏച്ചീമ്മാത്രെ ഓന്ള്ളൂ.. "
നിജേഷിനെക്കുറിച്ച് അന്വേഷിച്ച എന്നോട് രമേശനും സുനിലും പറഞ്ഞു...
കൈവേലി റോഡിലേക്ക് തിരിയുന്ന ഇടത്ത്, സ്വർണ്ണക്കടയിൽ ഒരു വലിയ പാത്രത്തിൽ ഉമിത്തീ, നീണ്ട കുഴലിലൂടെ ഊതിക്കൊണ്ടിരിക്കുന്ന അവനെ പിന്നീടുള്ള യാത്രകളിൽ ഞങ്ങൾ കണ്ടു. ചിലപ്പോൾ തലപൊക്കി നോക്കുന്നത് കാണാം. ഞങ്ങളെ അവൻ കണ്ടിരുന്നോ എന്നറിയില്ല...
ഒരു വലിയ അപകട സന്ധിയിൽ, ഇത്രത്തോളം എന്നെ രക്ഷിച്ച ഒരു സഹായം ജീവിതത്തിൽ മറ്റേതെങ്കിലും നിമിഷത്തിൽ ലഭിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്..
ഒരിക്കലും നേരിട്ട് പറയാൻ കഴിയാത്ത നന്ദി ഇപ്പോൾ പറയട്ടെ...
അന്നത്തെ രണ്ടടി ഇനി കാണുമ്പോൾ പുഷ്പ ടീച്ചർ തന്നേക്കുമോ എന്ന് ഇപ്പോഴും പേടി ഇല്ലാതില്ല. 😄

 

2022, ഓഗസ്റ്റ് 6, ശനിയാഴ്‌ച


 പ്രിയ സുഹൃത്ത് സി.കെ.കാസിം മാസ്റ്റര്‍ക്ക് അവാര്‍ഡ്.

അദ്ദേഹത്തിന് പുനത്തിൽടൈംസിന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍!

2022, മാർച്ച് 28, തിങ്കളാഴ്‌ച


 വേദനയോടെ,വിട..............................

2022, ജനുവരി 13, വ്യാഴാഴ്‌ച


 KNMHSS ന് ഹരിത ജ്യോതി പുരസ്കാരം

2021, ഡിസംബർ 24, വെള്ളിയാഴ്‌ച

കവി സുഗതകുമാരി അനുസ്മരണം



2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

 പുതിയ പി.ടി.എ പ്രസിഡണ്ടായ ശ്രീ.പ്രേമൻ തണൽ എഴുതിയ

 ഒരു കവിത,

 അദ്ദേഹത്തിന്റെ എഫ്.ബി.പേജിൽനിന്ന് 

ഞങ്ങളിവിടെ പകര്‍ത്തുന്നു


 

 പുതിയ പി.ടി.എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട,

 ശ്രീ.പ്രേമൻ തണൽ.

അദ്ദേഹം നമ്മുടെ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.

 മനോഹരവും ചിന്തോദ്ദീപകവുമായ കവിതകളെഴുതുന്ന ശ്രീ പ്രേമൻ

 തന്റെ സര്‍ഗ്ഗാത്മകമായ നേതൃത്വത്തിലൂടെ 

സ്കൂളിനൊരു തണലായിമാറുമെന്ന് 

ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ശ്രീ.പ്രേമന് ,പുനത്തിൽ ടൈംസിന്റെ ഭാവുകങ്ങള്‍!




2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

 


സ്റ്റുഡന്റ് പോലീസ്  കേഡറ്റ്-ഞങ്ങള്ക്കും



2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

"ഞങ്ങള്‍ക്ക് പ്രവൃത്തിപഠനക്ലബ്ബ് വെറുമൊരു ചടങ്ങല്ല "
*കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി* 
 നരിപ്പറ്റ:
 നരിപ്പറ്റ ആർ എൻ എം ഹയർ സെക്കന്ററി സ്കൂൾ
 പ്രവൃത്തി പഠന ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച
 കോവിഡ് പ്രതിരോധ സാമഗ്രികൾ 
 നരിപ്പറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി. 
ക്ലബ്ബിലെ, എട്ടാം തരത്തിൽ പഠിക്കുന്ന അംഗങ്ങളാണ് 
 സാമഗ്രികൾ നിർമിച്ചത്. 
 അഞ്ച് ലിറ്റർ ഹാൻഡ് വാഷും 
 ആയിരത്തോളം ടാബ്‌ലറ്റ് കവറുകളുമാണ് വിദ്യാർത്ഥികൾ നിർമിച്ചുനൽകിയത്. 
 19/08/2021 ബുധനാഴ്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലെ
 ഡോക്ടർ ഇസ്മായിൽ പുളിയംവീട്ടിൽ 
സാമഗ്രികൾ എറ്റുവാങ്ങി. 
 സ്കൂളിന്റെ ഈ ഉദ്യമം തികച്ചും മാതൃകപരമാണെന്ന് 
സാമഗ്രികൾ ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ഇസ്മായിൽ പറഞ്ഞു.
 സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപികയായ സിന്ധുട്ടീച്ചർ,
 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി എൻ കെ,
 പി എച്ച് സി യിലെ ഫാർമസിസ്റ്റ് അശോകൻ 
 വിദ്യാർത്ഥികളായ ഋതുവർണ്ണ, അരുണിമ മനോജ്‌, 
 ശിവാനി അനീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 
 ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ 
കുട്ടികള്‍ കൂൺകൃഷിനടത്തിയതും 
 സമൃദ്ധമായ വിളവെടുപ്പുനടത്തിയതും 
 നേരത്തെ വാര്‍ത്തയായിരുന്നു. 
കോവിഡിന്റെ വ്യാപനകാലത്തും അവര്‍ 
 തെരഞ്ഞെടുത്ത പെൺകുട്ടികളുടെ വീടുകളിലെത്തി കൂൺകൃഷിപരിശീലിപ്പിക്കുകയായിരുന്നു.



2021, ജൂലൈ 29, വ്യാഴാഴ്‌ച


 

ചാരിതാർഥ്യം... ഈവിജയം.... 

 
നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കന്ററി സ്കൂളിന് 2021ലെ +2 പരീക്ഷയിൽ  

കുന്നുമ്മൽ സബ് ജില്ലയിൽ മികച്ച വിജയം.
വിജയത്തിളക്കത്തിന് പൊൻ തൂവലായി 

സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിൽ 100% വിജയം

കരസ്ഥമാക്കി നേട്ടം കൈവരിക്കാൻ ഈവർഷം സാധിച്ചു

ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 94%ശതമാനമാണ് നേട്ടം.
182വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 178പേർ ഉപരിപഠനത്തിന് അർഹരായി.
18ഫുൾ A+ കളും
21 വിദ്യാർത്ഥി കൾക്ക് 5 വിഷയങ്ങളിൽ A+ ഉം നേടിയെടുക്കാൻ സാധിച്ചു. ചരിത്ര വിജയം കരസ്ഥമാക്കിയ
ആർ എൻ എം HSS ലെ പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങള്‍..
സ്കൂളിന്റെ ചരിത്രത്തിലെ മികച്ച റിസൽട്ടിന് പിന്തുണയും സഹായവും നൽകിയ ഏവർക്കും നന്ദി..

(പോസ്റ്ററിനും, എഴുത്തിനും കടപ്പാട്,സുധീരൻ തൊടുവയൽ)

2021, ജൂലൈ 21, ബുധനാഴ്‌ച


 


 


 

1995 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളിന്  പഠനോപകരണങ്ങള്‍ നല്കുന്നു.

 

2021, ജൂലൈ 5, തിങ്കളാഴ്‌ച

 ബഷീർദിനപരിപാടികള്....2021



 പ്രിയപ്പെട്ട സുജിത്,വേദനയോടെ വിട...........................


കഴിഞ്ഞദിവസം(ജൂലായി 1) ഹൃദയസ്തംഭനംമൂലം നിര്യാതനായ 1995 ബാച്ചിലെ സുജിത്.കെ.കുമാർ

2021, ജൂൺ 18, വെള്ളിയാഴ്‌ച

 ഹയർസെക്കൻ്ററി വിഭാഗം 

വായനദിനപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്  ശ്രീ ജയചന്ദ്രൻ മൊകേരിയാണ്



ജൂൺ 19 വായനദിന പരിപാടികള്

ഹൈസ്കൂള് വിഭാഗം





2021, ജൂൺ 15, ചൊവ്വാഴ്ച

 പങ്കജാക്ഷൻ മാഷെപ്പറ്റി, സഹപ്രവ‍ത്തകനായിരുന്ന ശ്രീ.വിശ്വനാഥൻ വടയം ഫേസ്ബുക്കിലെഴുതിയകുറിപ്പ് ഞങ്ങളിവിടെ പങ്കുവയ്ക്കുകയാണ്


 


 




വിശ്വനാഥൻ വടയം

 സംഗീതമേജീവിതം ......

പങ്കജാക്ഷൻ മാസ്റ്റർ-
ഏറ്റവും അടുപ്പമുള്ളവർക്ക്പങ്കൻ അല്ലെങ്കിൽപങ്കണ്ണൻ.
വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും 
എന്നും പ്രിയപ്പെട്ടവൻ. 
സംഗീതംഅധ്യാപകൻഎന്നതിന് പുറമെ 
സ്കൂളിലെ മറ്റെല്ലാ പ്രവർത്തനങ്ങളിലും സജീവമായഇടപെടൽ. 
ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്ന നന്മയുടെ ബഹിർ സ്പുരണമെന്നോണം 
മനോഹരമായ കയ്യക്ഷരം കണ്ട് പലപ്പോഴും 
അസൂയ തോന്നിയിട്ടുണ്ട്. 
സ്കൂൾ, സബ് ജില്ല,ജില്ല കല മേളകൾക്ക് വേണ്ടി
 ഞാൻ എഴുതിയ വരികൾക്ക് 
പങ്കണ്ണനിലൂടെ ജീവൻവെച്ച് കുട്ടികൾ പാടുമ്പോൾ 
ഞങ്ങൾ അനുഭവിച്ച സന്തോഷം
 പറഞ്ഞറിയിക്കുന്നതിനപ്പുറമായിരുന്നു. 
ആകാശവാണിയുടെ ബാലലോകത്തിൽ
പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികളുമായി പോയതും, 
അവിടെ അവതരിപ്പിച്ച സംഘഗാനത്തേയും ലളിത ഗാനത്തേയും
അവിടെ വെച്ച് പുകഴ്ത്തുകയും ചെയ്ത
കാര്യം എപ്പോഴും പറയാറുണ്ട്. 
സ്കൂൾപ്രാർത്ഥനയുടെ വരികൾക്കും 
സംഗീതംപങ്കണ്ണന്റെ വകയായിരുന്നു. 
കഴിഞ്ഞ ആഴ്ച മേരിക്കുട്ടി ടീച്ചർ വിളിച്ച് ,
പങ്കണ്ണന് കൊവിഡ് പിടിപെട്ടിട്ടുണ്ടെന്ന കാര്യം അറിയിച്ചു.
ഫോൺ വെച്ച ഉടനെ ഞാൻ പങ്കണ്ണനെ വിളിച്ചു. 
"വലിയ കുഴപ്പമൊന്നുമില്ല വിശ്വാ . എല്ലാം ശരിയാകും" 
സാധാരണ മട്ടിലാണ്പറഞ്ഞത്. 
ക്ഷീണമുണ്ടെങ്കിൽ കൂടുതൽസംസാരിക്കേണ്ട 
എന്ന് ഞാൻ ഓർമിപ്പിച്ചെങ്കിലും,
 അത് കൂട്ടാക്കാതെ എന്തൊക്കെയോ പറഞ്ഞു.
 "പലപ്പോഴായിച്ചെയ്ത സംഘഗാനങ്ങളും ലളിതഗാനങ്ങളും 
ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. 
നമുക്ക്അത് ഒരു സി ഡി യാക്കി പുറത്തിറക്കണം " .
 നമുക്ക് ചെയ്യാമെന്ന് പറഞ്ഞ്ഫോൺ വെച്ചു. 
പിന്നീട്, ന്യൂമോണിയപിടിപെട്ടവാർത്ത 
കഴിഞ്ഞദിവസംഅറിഞ്ഞു. 
ഫോൺ ചെയ്ത് നോക്കിയെങ്കിലും 
കേൾവികൾക്കപ്പുറത്തായിരുന്നുപങ്കണ്ണൻ. 
മേരി ക്കുട്ടി ടീച്ചർ വിളിച്ച് ,ഓക്സിജൻ ലെവൽ 94 ൽ എത്തിയിട്ടുണ്ട്, 
അടുത്ത ദിവസം ആശുപത്രിയിൽ നിന്നും
ഡിസ്ചാർജ് ചെയ്യുമെന്നറിയിച്ചപ്പോൾ
ആശ്വസിച്ചതായിരുന്നു,
ഇന്ന് രാവിലെ,
പങ്കണ്ണൻ പോയി എന്ന അറിയിപ്പുമായി
സനത്തിന്റെ വിളി വരുന്നത് വരെ . 
വിശ്വസിക്കാൻ കഴിയാതെ
 ഞാൻ വല്ലാതെ തരിച്ചിരുന്നു പോയി. 
പിന്നെ, രംഗബോധമില്ലാത്ത കോമാളിയാണല്ലോഅവൻ എന്ന് 
സ്വയം ആശ്വസിപ്പിക്കാൻശ്രമിക്കുകയായിരുന്നു .
 ജീവിതത്തിലെ വിഷമാവസ്ഥകളെല്ലാം 
തരണം ചെയ്യാനുള്ള ഏറ്റവും നല്ല ഔഷധമായി 
സംഗീതത്തെ കണ്ട പങ്കജാക്ഷൻമാസ്റ്റരെ അടയാളപ്പെടുത്താൻ 
അദ്ദേഹംചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് കഴിയും.
സംഗീതമേ ജീവിതം എന്ന വിശേഷണം
പങ്കജാക്ഷൻ എന്ന സംഗീത അദ്ധ്യാപകന് 
തീർച്ചയായും ഇണങ്ങുമെന്ന് 
നമുക്ക്ഉറപ്പിച്ച് പറയാം.

 

 പ്രിയപ്പെട്ട പങ്കജാക്ഷൻ മാസ്റ്റർക്ക് വിട...........................





കൊവിഡ് പ്രിയപ്പെട്ട ഒരാളെകൂടി കൊണ്ടുപോയിരിക്കുന്നു.
ഒന്നിച്ച്ജോലിചെയ്ത കുറേവർഷങ്ങള്....
എത്രസങ്കടങ്ങളുണ്ടെങ്കിലും,എപ്പോഴുംചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയുംചെയ്യുന്ന പങ്കജാക്ഷൻമാഷ്...
മനോഹരമായി പാടുന്ന,ആവശ്യപ്പെടുമ്പോഴൊക്കെ പഴയപാട്ടുകള് പാടിതരുന്ന,കുട്ടികള്ക്ക് പ്രിയങ്കരനായ സംഗീതാധ്യാപകൻ...
ഈവേർപാട് ഞാനടക്കമുള്ള സഹപ്രവർത്തകരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
വിഷ്ണുവിനും മനുവിനും ടീച്ചർക്കും മാഷിന്റെ അകാലത്തിലുള്ള മരണം താങ്ങാനാവട്ടെ...
കണ്ണീർപ്രണാമം....
(ശ്രീമതി.കെ.വി.ജയശ്രീ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്)

2021, ജൂൺ 4, വെള്ളിയാഴ്‌ച

2021, ജൂൺ 1, ചൊവ്വാഴ്ച


( ഇന്നലെ(31-5-2021) ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞ ശ്രീമതി ജലജറ്റീച്ചറെക്കുറിച്ച് അവരുടെ മകൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കുന്നു)

ജലജ ടീച്ചർ ❤
എൻ്റെ ജീവിതത്തിലെ ആദ്യത്തെ ടീച്ചർ ! ഓർമ വെച്ച അന്നു മുതൽ കാണുന്നതാണ് സ്കൂളിനോടുള്ള ആത്മാർത്ഥതയും പഠിപ്പിക്കാനുള്ള ആവേശവും. 32 വർഷത്തെ സർവീസിന് ശേഷം ഈ കോവിഡ് കാലത്തു ഒച്ചയും ബഹളവുമില്ലാതെ വിരമിക്കുമ്പോഴും അമ്മയിൽ ആ ആത്മാർത്ഥതയും ആവേശവും ഒരു തുള്ളി പോലും കുറയാതെ നില്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഒരു ടീച്ചർ അല്ലായിരുന്നെങ്കിൽ 'അമ്മ ആരാവുമായിരുന്നു എന്ന് സങ്കല്പിക്കാൻ കഴിയുന്നില്ല - പഠിപ്പിക്കാൻ വേണ്ടി ജനിച്ച ടീച്ചർ അതായിരുന്നു 'അമ്മ . എപ്പഴും കൃത്യനിഷ്ഠയിൽ 'അമ്മ കണിശക്കാരി ആയിരുന്നു അന്ന് ഞങ്ങളുടെ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു ക്ലോക്ക് അടുക്കളയിൽ ആയിരുന്നു. അവിടെ പോയി സമയം നോക്കുന്നതിനേക്കാൾ എളുപ്പം അമ്മയുടെ ദൈനംദിനചര്യകൾ എവിടെ വരെ എത്തി എന്ന് ശ്രദ്ധിക്കുന്നതായിരുന്നു .
സ്വന്തമായി ഒരു മൊബൈൽ യൂസ് ചെയ്യാത്ത, ഏതു കാര്യത്തിനും അച്ഛന്റെ മൊബൈൽ നമ്പർ മാത്രം കൊടുത്തോണ്ടിരുന്ന 'അമ്മ ഓൺലൈൻ ക്ലാസ്സിന്റെ ആവശ്യത്തിനായ് മൊബൈലും ഇന്റർനെറ്റും വാട്ട്സാപ്പും ഗൂഗിൾ മീറ്റും സൂം കോണ്ഫറന്സും തുടങ്ങിയ ടെക്നോളജീസിലേക്ക് ചുവടു മാറ്റിയതും പെട്ടെന്നായിരുന്നു..കുഞ്ഞു കുഞ്ഞു സംശയങ്ങൾ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഇനി ഒരു കൊല്ലത്തേക്ക് കൂടിയല്ലേ അമ്മക്കിതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു തട്ടിക്കൂട്ടിയാൽ പോരെ എന്ന് ചോദിച്ചപ്പോൾ ചെയ്യുന്ന    കാര്യം വെടിപ്പായി ചെയ്യണം അതിനു വേണ്ടി എത്ര വേണേലും കഷ്ടപ്പെടാം എന്നും പറഞ്ഞു 'അമ്മ മൊബൈലും കൊണ്ട് മണിക്കൂറുകൾ കുത്തിയിരിക്കുമായിരുന്നു ..കുട്ടികൾ എത്തുന്നതിനേക്കാൾ ഏറെ മുന്നേ സ്കൂളിൽ എത്തിയിരുന്ന ജലജ ടീച്ചർ ഓൺലൈൻ ക്ലാസ്സിന്റെ സമയങ്ങളിലും അതേ ജാഗ്രത പാലിക്കുന്ന കാഴ്ച ഞങ്ങൾക്കു ചിരിയുടെ വകയായിരുന്നെങ്കിലും അമ്മക്ക് അതെല്ലാം സീരിയസ് കാര്യങ്ങളായിരുന്നു. കുട്ടികളുടെ പഠന കാര്യങ്ങൾക്കു പുറമേ അവരുടെ ഭൗതിക സാഹചര്യങ്ങളും 'അമ്മ എന്നും ശ്രദ്ധിച്ചിരുന്നു . അമ്മയെ കൊണ്ടാവുന്ന എല്ലാ സഹായങ്ങളും 'അമ്മ എന്നും അവർക്കു നൽകിയിരുന്നു. അതൊന്നും മറ്റാരും അറിയാതിരിക്കാനും 'അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
RNMHS അമ്മക്ക് ജീവനായിരുന്നു..She is definitely going to miss her school days.. and she already is !
But ഇനിയിപ്പോ എന്താ പരിപാടി എന്ന് അമ്മയോട് ചോദിച്ചാൽ അമ്മക്കൊരു ഉത്തരമേ ഉള്ളൂ 'ആരെയെങ്കിലും പഠിപ്പിക്കണം'.. !!
മുരളി ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ " I fear it's the beginning of something !! " 🙂
Retirement is not an end, its just the beginning of a new cause !!!

2021, മേയ് 20, വ്യാഴാഴ്‌ച


 

കോവിഡിനോട് പൊരുതാൻ ഞങ്ങളും

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT